"ജി.വിഎച്ച്.എസ്.എസ്. വേങ്ങര /വിദ്യാരംഗം കലാസാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('| വിദ്യാരംഗം കലാ സാഹിത്യവേദിയുടെ കീഴില്‍ വായന…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
പെറ്റമ്മയെ ഇല്ലാതാക്കുന്നതുപോലെ അവന്റെ ക്രൂരവിനോദങ്ങളുടെ തടവറയിലേക്ക് ചന്ദ്രനെ വലിച്ചിഴക്കില്ലെന്ന് നമുക്കാശിക്കാം.</font>]]
പെറ്റമ്മയെ ഇല്ലാതാക്കുന്നതുപോലെ അവന്റെ ക്രൂരവിനോദങ്ങളുടെ തടവറയിലേക്ക് ചന്ദ്രനെ വലിച്ചിഴക്കില്ലെന്ന് നമുക്കാശിക്കാം.</font>]]


 
[[ചിത്രം:19013_d1.png]]
<font color=red>'''''ജാലകം തുറന്നപ്പോള്‍'''''<br>
<br><font color=red>'''''ജാലകം തുറന്നപ്പോള്‍'''''<br>
<font color=blue>ഞാനുണര്‍ന്നു<br>
<font color=blue>ഞാനുണര്‍ന്നു<br>
രാവേറെനീണ്ട ദുഃസ്വപ്നത്തില്‍നിന്നും<br>
രാവേറെനീണ്ട ദുഃസ്വപ്നത്തില്‍നിന്നും<br>

15:16, 6 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

| വിദ്യാരംഗം കലാ സാഹിത്യവേദിയുടെ കീഴില്‍ വായനാ മത്സരം നടന്നു
| ലഹരിവിരുദ്ധ ദിനം

വേങ്ങര നിയോജകമണ്ഡലം ലഹരി വിരുദ്ധക്ലബ്ബിന്റെ ഉദ്ഘാടനം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് നിര്‍വ്വഹിച്ചു. സ്കൂള്‍ N.S.S.യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ റാലി എന്നിവ നടത്തുകയുണ്ടായി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ലഹരിവിരുദ്ധഗാനങ്ങള്‍, കഥാപ്രസംഗം എന്നിവയുമുണ്ടായിരുന്നു.
ചാന്ദ്രദിനം
ഇന്നത്തെ ചിന്താവിഷയം
അവതരിപ്പിക്കുന്നത് അനുശ്രീ 6ബി
ഭൂമി... അനന്തകോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഹാവിസ്ഫോടനത്തിലൂടെ പ്രപഞ്ചത്തില്‍ ജന്‍മം കൊണ്ടവള്‍ കോടാനുകോടി വര്‍ഷങ്ങള്‍ തിളച്ചുമറിഞ്ഞ് സ്വന്തം ഹൃദയം വജ്രത്തേക്കാള്‍ കഠിനമാക്കിയവള്‍ , പിന്നീടെപ്പോഴോ അവളുടെ ശരീരത്തിലേക്ക് മഴതത്തുള്ളികളുടെ നിലക്കാത്ത പ്രവാഹം.... ! തണുത്തുറഞ്ഞ് ... സൗരയൂഥത്തിന്റെ മാനസപുത്രിയായി .... അവള്‍ യാത്ര തുടരുമ്പോള്‍ ..... അവള്‍ക്ക് കിട്ടി ഒരു കൂട്ടുകാരനെ .... സുസ്മേര വദനനായി ... തന്നിലെ നന്മ അവളിലേക്ക് ചൊരിഞ്ഞ് ..അവളുടെ വിനീത ദാസനായി... അവളെ വലം വെച്ച് അവന്‍ നിലം കൊണ്ടു.... ചന്ദ്രന്‍
സംവത്സരങ്ങള്‍ കടന്നുപോയി, ..സമുദ്ര ജലത്തിലെവിടെയോ ജീവന്റെ മുകുളങ്ങള്‍.. ജീവബിന്ദുക്കള്‍ കരയിലേക്ക് ....
പരിണാമത്തിന്റെ ശതകോടി വര്‍ഷങ്ങള്‍ .... രൂപ പരിമാണത്തിന്റെ ഘട്ടങ്ങള്‍ മനുഷ്യനിലെത്തുന്നു... കാലചക്രത്തിന്റെ കറക്കത്തില്‍ ആദിമനുഷ്യന്‍ ആധുനിക മനുഷ്യനായി അവന്‍ ജന്‍മം തന്ന അമ്മയെ മറന്നു....
അവളുടെ ചിത്രപടകഞ്ചുകം ചീന്തിയെറിഞ്ഞു,.. മുണ്ഡിതശിരസ്കയായി സൗരയൂഥപ്പെരുവഴിയിലൂടെ അവള്‍ ഇന്നും അലയുന്നു.
മനുഷ്യന്‍.. അവളുടെ ഓമനപുത്രന്‍ അവന്റെ കരാള ഹസ്തങ്ങള്‍ കൊണ്ട് അവളുടെ ചലനങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു. അവന്റെ ക്രൂരനേത്രങ്ങള്‍ ചന്ദ്രനിലേക്കും .......?
1969 ജൂലൈ 21 ന് മനുഷ്യന്റെ കാല്പാദങ്ങള്‍ ചന്ദ്രനിലുമെത്തി .... മാനവരാശിയുടെ എന്നെന്നത്തേയും സ്വപ്നം എന്നതിനെ വിശേഷിക്കപ്പെട്ടു...! പിന്നീട് എത്രയെത്ര പര്യവേഷണങ്ങള്‍ ഒടുവില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ അവിടെ ജലആംസ്ട്രോങ്ങിന്റെ പാദങ്ങള്‍ ചന്ദ്രനില്‍ പതിഞ്ഞദിനം ഭാവിയില്‍ ഒരു പക്ഷെ മനുഷ്യന്‍ മറ്റൊരു വാസസ്ഥലമാക്കി ചന്ദ്രനെ മാറ്റിയേക്കാം.
പെറ്റമ്മയെ ഇല്ലാതാക്കുന്നതുപോലെ അവന്റെ ക്രൂരവിനോദങ്ങളുടെ തടവറയിലേക്ക് ചന്ദ്രനെ വലിച്ചിഴക്കില്ലെന്ന് നമുക്കാശിക്കാം.


ജാലകം തുറന്നപ്പോള്‍
ഞാനുണര്‍ന്നു
രാവേറെനീണ്ട ദുഃസ്വപ്നത്തില്‍നിന്നും
പുതിയൊരുഷസ്സിനായ്..
പുതിയ ഓര്‍മ്മകളിലേക്ക്
ജാലകങ്ങള്‍ക്കെന്തറിയാം
നിറഞ്ഞ കാഴ്ചകളല്ലാതെ..
കാഴ്ചകള്‍ക്കുമപ്പുറം
നിഗൂഢസത്യങ്ങള്‍ !
പച്ചപ്പു നിറഞ്ഞ വഴി..
ഇടയ്കു ചുടുചോരയും !
ഇളംകാറ്റും കൊടുംചൂടും
ആ വഴിയിലൂടെ..
നദിയുടെ നിശ്ശബ്ദതയും
അഗ്നിയുടെ ശൈത്യവും
അവിടെ വിസ്മയമായി !
ഒരു വെടിയൊച്ച
ആര്‍ത്തനാദങ്ങള്‍...
വഴിയിലെവിടെയോ
ഭൂമി കരയുന്നു.
എല്ലാത്തിനും സാക്ഷിയായ്
എന്റെ ചില്ലുജാലകം
മുഹ്സിന്‍. പി 9A