ജി.എൽ..പി.എസ്. ഒളകര/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 21 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('=== മറക്കില്ലൊരിക്കലും പ്രിയ അധ്യാപകരെ... === (ഇബ്രാഹീം മൂഴിക്കൽ-മുൻ പി.ടി.എ പ്രസിഡന്റ്) ഒളകര ജി.എൽ.പി സ്കൂൾ ഔദ്യോഗിക രേഖകൾ പ്രകാരം 100 വർഷം പിന്നിട്ടിരിക്കുകയാണ്. ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മറക്കില്ലൊരിക്കലും പ്രിയ അധ്യാപകരെ...

(ഇബ്രാഹീം മൂഴിക്കൽ-മുൻ പി.ടി.എ പ്രസിഡന്റ്)

ഒളകര ജി.എൽ.പി സ്കൂൾ ഔദ്യോഗിക രേഖകൾ പ്രകാരം 100 വർഷം പിന്നിട്ടിരിക്കുകയാണ്. ആയിരങ്ങൾക്ക് വിദ്യ പകർന്നു നൽകിയ ഈ വിദ്യാലയം ഇപ്പോൾ നമ്മുടെ പരിസരത്തുളള ഏറ്റവും പഠനനിലവാരം ഉളള കൂടുതൽ അടിസ്ഥാനസൗകര്യ മുളള സ്ഥാപനമാണ്.  പഞ്ചായത്തീരാജ് നിലവിൽ വന്നതിന് ശേഷം പൊതുവെ അടിസ്ഥാനസൗകര്യത്തിൽ കുറേയേറെ മാറ്റങ്ങൾ വന്നെങ്കിലും കാലത്തിനനുസരിച്ച് വലിയ പുരോഗതി കൈവരിക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടില്ല. ഓർമ്മകളെ ഏകദേശം

30 വർഷം പിന്നിലേക്ക് കൊണ്ട് പോകുകയാണ്. ദിവസവും മൂന്ന് നേരമെങ്കിലും പല്ല് തേക്കാൻ പഠിച്ചത് കല്ലട സ്കൂളിന്റെ പടിഞ്ഞാറ് വശത്ത് കൂടി സൗമ്യമായി ഒഴുകുന്ന അരുവിയിൽ നിന്നാണ്. ഒരു ദിവസം പല്ല് തേക്കാതെ വന്ന എന്നോട് ബഹുമാന്യനായ രാഘവൻ മാസ്റ്റർ സ്കൂളിൽ സ്ഥിരമായി സൂക്ഷിക്കാറുള്ള ഉമിക്കരി എടുത്ത് തന്നിട്ട് “ പോയി ആണിയിൽ പോയി പല്ല് തേച്ച് വാടാ ” എന്ന് ആക്രോശിക്കുമ്പോൾ മനസ്സിൽ ചെറിയ അപമാനം തോന്നിയെങ്കിലും ആ അപമാനം ഒരു പാഠമായി എന്റെ മനസ്സിൽ കരിങ്കല്ലിൽ കൊത്തി വെച്ച പോലെ ഇന്നും ഒരു ചര്യയായി നിലനിൽക്കുന്നു. അധ്യാപകർക്ക് അക്ഷരം പഠിപ്പിക്കാൻ മാത്രമല്ല ഒരു കുട്ടിയുടെ ജീവിതരീതിയിൽ തന്നെ കാതലായ മാറ്റം വരുത്താൻ, അവരെ നന്മയിലേക്ക് നയിക്കാൻ സാധിക്കും എന്നതിന്റെ ഒരു ചെറിയ ഒരു ഉദാഹരണം മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. മതിൽക്കെട്ടുകൾ ഇല്ലാത്ത അന്നത്തെ ഈ കൊച്ചു കലാലയത്തിൽ അക്ഷരത്തിന്റെ മുത്തുമാലകൾ കോർത്തിണക്കി അതിലൂടെ നന്മയുടെ തിരിച്ചറിവിന്റെ സഹിഷ്ണുതയുടെ സഹവാസത്തിന്റെ ബാലപാഠങ്ങൾ, ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോകാൻ ... അത്മാഭിമാനത്തോടെ നിലനിൽക്കാൻ കരുത്ത് പകരുന്നത് ഞാൻ ( നാം ) തിരിച്ചറിയുകയാണ് . പ്രിയ അദ്യാപകരായ ശാന്ത ടീച്ചർ, രാഘവൻ മാസ്റ്റർ, തങ്കമണി ടീച്ചർ എച്ച്.എം അല്ലാത്ത ശ്രീധരൻ സർ പിന്നെ മരണപ്പെട്ടു പോയ സ്വാമി മാഷ് ... ഹെഡ്മാസ്റ്റർ ആയിരുന്ന പുകയൂരിലെ ശ്രീധരൻ മാഷ് , കൂട്ടത്തിൽ കലയുടെ കാവൽക്കാരൻ അറുമുഖൻ മാഷ് എന്നിവരെയെല്ലാം മങ്ങിയ നിലാവെളിച്ചത്ത് മിന്നാമിനുങ്ങിനെതിയും പോലെ ഓർത്തെടുക്കുകയാണ്.