എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/കഥകൾi

Schoolwiki സംരംഭത്തിൽ നിന്ന്

അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു. "നീ എന്നാ ഒന്നും മിണ്ടാത്തെ "? " "അമ്മയൊന്നും പറയേണ്ട, അമ്മയ്ക്കും ഞാനൊരു ഭാരമല്ലേ " ?"നീ ഇതെന്തൊക്കെയാ പറയണെ....? അച്ഛൻ അവിടെ ഉണ്ട് ട്ടോ " "കേക്കട്ടെ". "മോളെ... മെല്ലെ പറ". "എന്താ മ്മേ...... എനിക്കു വേണ്ടി ഈ വീട്ടിൽ സംസാരിക്കാൻ ഞാൻ മാത്രമേയുള്ളൂ. അവളുടെ തൊണ്ട ഇടറി.അപ്പോഴും അവളിൽ ഒരു കത്തുന്ന തീജ്വാല ഉണ്ടായിരുന്നു.

"എനിക്ക് ഒരു പാട് സ്വപ്നങ്ങളുണ്ട്, ആഗ്രഹങ്ങളുണ്ട് അതൊന്നും ആരും മനസ്സിലാക്കിയിട്ടില്ല. ഒന്നു നിർത്തിയിട്ട് വീണ്ടും തുടർന്നു: "എനിക്കൊരു ചേട്ടനുണ്ടായിരുന്നല്ലോ? അവന് പതിനെട്ട് വയസ് ആയപ്പോൾ, ഇതുപോലെ വിവാഹത്തിന് നിർബന്ധിച്ചോ, ആരെങ്കിലും? അവരൊന്നും മിണ്ടിയില്ല.? അവന് പതിനെട്ട് വയസ് ആയപ്പോൾ, ഇതുപോലെ വിവാഹത്തിന് നിർബന്ധിച്ചോ, ആരെങ്കിലും? അവരൊന്നും മിണ്ടിയില്ല.

"എന്താ അമ്മേ, പെൺകുട്ടികൾക്ക് മാത്രാണോ, എക്സ്പേറി ഡേറ്റ് നിർണ്ണയിച്ചിരിക്കുന്നത്.പതിനെട്ടു വയസുള്ള ഒരാൺകുട്ടിയിൽ കാണാത്ത എന്ത് പക്വതയാണ് പതിനെട്ടു വയസുള്ള ഒരു പെൺകുട്ടിയായ എന്നിൽ നിങ്ങൾ കണ്ടത്?

" അച്ഛാ എനിക്ക് ഒരു പാട് സ്വപ്നങ്ങളുണ്ട് ,ആഗ്രഹങ്ങളുണ്ട്.ഞാൻ എന്തായി തീരണമെന്ന പ്രതീക്ഷയുമുണ്ട്.ഇതൊക്കെ അച്ഛനെന്നോട് ചോദിച്ചിട്ടുണ്ടോ?" പതിനെട്ടു വയസായപ്പോഴെയ്ക്കും അച്ഛന് ഞാൻ ഒരു ഭാര്യയോ? അയാൾ അവളെ തുറിച്ചു നോക്കി, ചോദിച്ചു. " ഇതെന്തൊക്കെയാ നീ പറയുന്നേ "?

" അത് തന്നെ.......! എനിക്കീ വിവാഹത്തിന് സമ്മതമല്ല.. ഇതൊന്നും ഇപ്പോ വേണ്ടച്ഛാ.... "

"അതെങ്ങനെ ശരിയാവും, ഞാൻ അവർക്ക് വാക്കു കൊടുത്തു പോയി. "

അവൾ പറഞ്ഞു "ഞാൻ പറഞ്ഞോ അച്ഛാ അവർക്ക് വാക്ക് കൊടുക്കാൻ? എന്നോടച്ഛൻ ചോദിച്ചോ "?

ഇവരുടെ സംഭാഷണം കേട്ട അമ്മ അടുക്കളയിൽ നിന്നു വന്നതും അച്ഛൻ്റെ വലം കൈ മിത്രയുടെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു അയാളുടെ മുഖം ജ്വലിച്ചു.

"ധിക്കാരം പറയാതെ അകത്തു കേറിപ്പോടി "! അടി കൊണ്ട് അവളുടെ മുഖം ഒരു വശത്തേക്ക് ചരിഞ്ഞു,മുടി പടർന്ന് മുഖത്തേയ്ക്ക് പതിച്ചു.

വാതിലിൽ ആരോ മുട്ടി അവൾ പെട്ടെന്ന് ചിന്തകളിൽ നിന്നുണർന്നു കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് അവൾ എഴുന്നേറ്റ് വാതിൽ തുറന്നു അമ്മയായിരുന്നു അത്അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു. "നീ എന്നാ ഒന്നും മിണ്ടാത്തെ "? " "അമ്മയൊന്നും പറയേണ്ട, അമ്മയ്ക്കും ഞാനൊരു ഭാരമല്ലേ " ?"നീ ഇതെന്തൊക്കെയാ പറയണെ....? അച്ഛൻ അവിടെ ഉണ്ട് ട്ടോ " "കേക്കട്ടെ". "മോളെ... മെല്ലെ പറ". "എന്താ മ്മേ...... എനിക്കു വേണ്ടി ഈ വീട്ടിൽ സംസാരിക്കാൻ ഞാൻ മാത്രമേയുള്ളൂ. അവളുടെ തൊണ്ട ഇടറി.അപ്പോഴും അവളിൽ ഒരു കത്തുന്ന തീജ്വാല ഉണ്ടായിരുന്നു.

"എനിക്ക് ഒരു പാട് സ്വപ്നങ്ങളുണ്ട്, ആഗ്രഹങ്ങളുണ്ട് അതൊന്നും ആരും മനസ്സിലാക്കിയിട്ടില്ല. ഒന്നു നിർത്തിയിട്ട് വീണ്ടും തുടർന്നു: "എനിക്കൊരു ചേട്ടനുണ്ടായിരുന്നല്ലോ? അവന് പതിനെട്ട് വയസ് ആയപ്പോൾ, ഇതുപോലെ വിവാഹത്തിന് നിർബന്ധിച്ചോ, ആരെങ്കിലും? അവരൊന്നും മിണ്ടിയില്ല.? അവന് പതിനെട്ട് വയസ് ആയപ്പോൾ, ഇതുപോലെ വിവാഹത്തിന് നിർബന്ധിച്ചോ, ആരെങ്കിലും? അവരൊന്നും മിണ്ടിയില്ല.

"എന്താ അമ്മേ, പെൺകുട്ടികൾക്ക് മാത്രാണോ, എക്സ്പേറി ഡേറ്റ് നിർണ്ണയിച്ചിരിക്കുന്നത്.പതിനെട്ടു വയസുള്ള ഒരാൺകുട്ടിയിൽ കാണാത്ത എന്ത് പക്വതയാണ് പതിനെട്ടു വയസുള്ള ഒരു പെൺകുട്ടിയായ എന്നിൽ നിങ്ങൾ കണ്ടത്?

" അച്ഛാ എനിക്ക് ഒരു പാട് സ്വപ്നങ്ങളുണ്ട് ,ആഗ്രഹങ്ങളുണ്ട്.ഞാൻ എന്തായി തീരണമെന്ന പ്രതീക്ഷയുമുണ്ട്.ഇതൊക്കെ അച്ഛനെന്നോട് ചോദിച്ചിട്ടുണ്ടോ?" പതിനെട്ടു വയസായപ്പോഴെയ്ക്കും അച്ഛന് ഞാൻ ഒരു ഭാര്യയോ? അയാൾ അവളെ തുറിച്ചു നോക്കി, ചോദിച്ചു. " ഇതെന്തൊക്കെയാ നീ പറയുന്നേ "?

അത് തന്നെ.......! എനിക്കീ വിവാഹത്തിന് സമ്മതമല്ല.. ഇതൊന്നും ഇപ്പോ വേണ്ടച്ഛാ.... "

"അതെങ്ങനെ ശരിയാവും, ഞാൻ അവർക്ക് വാക്കു കൊടുത്തു പോയി. "

അവൾ പറഞ്ഞു "ഞാൻ പറഞ്ഞോ അച്ഛാ അവർക്ക് വാക്ക് കൊടുക്കാൻ? എന്നോടച്ഛൻ ചോദിച്ചോ "?

ഇവരുടെ സംഭാഷണം കേട്ട അമ്മ അടുക്കളയിൽ നിന്നു വന്നതും അച്ഛൻ്റെ വലം കൈ മിത്രയുടെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു അയാളുടെ മുഖം ജ്വലിച്ചു.

"ധിക്കാരം പറയാതെ അകത്തു കേറിപ്പോടി "! അടി കൊണ്ട് അവളുടെ മുഖം ഒരു വശത്തേക്ക് ചരിഞ്ഞു,മുടി പടർന്ന് മുഖത്തേയ്ക്ക് പതിച്ചു.

വാതിലിൽ ആരോ മുട്ടി അവൾ പെട്ടെന്ന് ചിന്തകളിൽ നിന്നുണർന്നു കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് അവൾ എഴുന്നേറ്റ് വാതിൽ തുറന്നു അമ്മയായിരുന്നു അത്.

"നീ പേടിപ്പിച്ച് കളഞ്ഞല്ലോ മോളെ "

"എനിക്ക് എൻ്റെ ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ട്. അതെനിക്ക് നേടിയെടുക്കാൻ നിങ്ങളുടെ പ്രോത്സാഹനമാണ് വേണ്ട

ത് " അവൾ വീണ്ടും നിർത്തി. അമ്മയുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു. "എനിക്കീ വിവാഹത്തിന് താല്പര്യമില്ലെന്ന് അച്ഛനോടൊന്ന് പറയണേ" അവൾ കെഞ്ചി.

കണ്ണിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരിനെ കവിളിൽ നിന്നും തുടച്ചു നീക്കി.

"എനിക്കിപ്പോ ഇത് വേണ്ടാ " അമ്മ അവളെ തലോടി, അവളുടെ കൈ പിടിച്ച് അച്ഛനരുകിലേയ്ക്ക് പോകാനൊരുങ്ങി. അവർ തിരിഞ്ഞു നടന്നപ്പോൾ, അച്ഛനവിടെ നിൽപ്പുണ്ടായിരുന്നു. അയാൾ വിറക്കുന്ന കൈകൾ കൊണ്ട് ,തൻ്റെ കണ്ണട അഴിച്ചു തലകുനിച്ചു നിന്നു. നിലത്തു കൂടെ അയാളുടെ കണ്ണുകൾ ഇഴഞ്ഞു നടന്നു.

അയാൾ ഒന്നും മിണ്ടിയില്ല. ശില പോലെ നിന്നു. കുറച്ചു കഴിഞ്ഞ് പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു, ആർക്കോ ഡയൽ ചെയ്തു.

"ഹലോ " .... .....

"ഞങ്ങൾക്കീ വിവാഹത്തിന് താല്പര്യമില്ല ".മറു വശത്തു നിന്ന് എന്തൊക്കെയോ പറയുന്നുണ്ട് .അയാൾ ഫോൺ കട്ട് ചെയ്തു. മിത്രയുടെ അടുത്തേയ്ക്ക് നടന്നു.

അവളുടെ മുടിയിൽ തലോടി. ഒന്നും ചിന്തിക്കാതെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആ ചൂടിലേയ്ക്ക് അവൾ ചാഞ്ഞു നിന്നു. അവളുടെ കണ്ണീർ നനവാൽ അയാളുടെ ഷർട്ട് കുതിർന്നു . ഷർട്ട് കുതിർന്നു .

അയാൾ അവളെ ഇറുക്കി പുണർന്നു. "ക്ഷമിക്ക് മോളെ, ഞങ്ങൾക്ക് നിൻ്റെ മനസ് കാണാൻ പറ്റിയില്ല".

അവളൊന്ന് പുഞ്ചിരിച്ചു. "അല്ല ,പറ എന്താ നിൻ്റെ ലക്ഷ്യം". അവൾ ആ മുഖത്തേയ്ക്ക് തല ഉയർത്തി നോക്കി.ആ കണ്ണുകളിൽ പ്രതീക്ഷയുടെ കിരണം ജ്വലിക്കുന്നത് അവൾ അറിഞ്ഞു.

"എനിക്കൊരു ഐ.എ.എസ് ഓഫീസറാകണം അച്ഛാ " .

അയാൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

മാതാപിതാക്കളുടെ പ്രോത്സാഹനവും അവരിലെ പ്രതീക്ഷയും അഗ്നിമിത്രയ്ക്ക് താങ്ങായി.

പെൺകുട്ടികളെ അവരുടെ സ്വപനങ്ങൾക്കും ലക്ഷ്യങ്ങൾക്കും പിറകെ വിടാതെ എല്ലാം ചവറ്റുകൊട്ടയിൽ എറിയാൻ തുനിഞ്ഞ അച്ഛനും അമ്മയും അഗ്നിമിത്രയുടെ തീക്കനലു പോലുള്ള വാക്കുകൾ വേണമായിരുന്നു മാറി ചിന്തിക്കാൻ .ഇതുപോലെ ഇനിയും അഗ്നിമിത്രമാർ ഉണ്ടായെന്നു വരാം.ഉറച്ച തീരുമാനങ്ങൾ പെൺമക്കളുടേതാവണം.

ദിയാ പ്രതീപ്

ക്ലാസ് 10 B.