ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കൊറോണ വൈറസ് സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് .മനുഷ്യരും പക്ഷികളും ഉൾപ്പെടേയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് ഇവ. മനുഷ്യൻ ഉൾപ്പെടേയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു.ജലദോഷം, ന്യുമോണിയ ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറി‍ഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 50% കാരണം ഈ വൈറസുകളാണ്. കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി ,പൂച്ച ,ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞൻമാർ കണ്ടെത്തി. മൃഗങ്ങൾക്കിടയിൽ ഇത് പൊതുവേ കണ്ടുവരുന്നുണ്ട്. സുണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞൻമാർ വിശേഷിപ്പിക്കുന്നത്. അതായത് ഇവ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതെന്ന് അർഥം.

ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യുമോണിയയുമാണ് ഇവയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ് ന്യുമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്ന് അൽപം വ്യത്യസ്തമായ ജനിതകമാറ്റം വന്ന പുതിയതരം കൊറോണ വൈറസാണ്. സാധാരണ ജലദോഷപ്പനിപ്പോലെ ശ്വാസകോശനാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. ദുർബലമായവരിൽ ഇത് പിടിമുറുക്കും.

ഇതിനായി ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശരോഗങ്ങൾ പിടിപെടും. ജില്ലയിലെ അഞ്ച്പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് വന്നിരുന്നു.ഇറ്റലിയിൽ നിന്ന് വന്നവരിൽ നിന്നാണ് ഇവർക്കു രോഗം പകർന്നത്. ലോകാരോഗ്യസംഘടന ഇതിനെ മഹാമാരിയായി പ്രഖ്യാപിച്ചു. ഓർത്തോകൊറോണവൈറസ് രീതിയിൽ അർവാകൊറോണവൈറസ് എന്നിങ്ങനെ നാല് ജനുസുകളുണ്ട്. അൽഫാ ബീറ്റാ കൊറോണ വൈറസുകൾ വാവലുകൾ ഉൾപ്പെടെയുള്ള സസ്തനികളിൽ വ്യാപിച്ചിരിക്കുന്നു. ഗാമാ വൈറസുകൾ പക്ഷികളേയും ചില സസ്തനികളേയും ബാധിക്കുന്നു. ഡെൽറ്റാ വൈറസുകൾ പക്ഷികളേയും സസ്തനികളേയും ഒരുപോലെ ബാധിക്കും. കൊറോണ വൈറസുകളുടെ ജീനോമിക് വലുപ്പം ഏകദേശം 26 മുതൽ32 കിലോബേസ് വരെയാണ്. ഇത് ആർ. എൻ. എ വൈറസിനെക്കാൾ വലുതാണ്.

രോഗലക്ഷണങ്ങൾ

കൊറോണവൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണാം. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പീരിഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചുതുടങ്ങിയാൽ മൂന്നോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും.

വൈറസ് ബാധിക്കുന്നത്

ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽനിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടിയില്ലെങ്കിൽ ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് ബാധിച്ചയാളെ സ്പർശിച്ചാലും രോഗം പടരാം.

ചികിൽസ

കൊറോണ വൈറസിന് കൃത്യമായ ചികിൽസയില്ല. പ്രതിരോധവാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസോലേറ്റ് ചെയ്താണ് ചികിൽസ നൽകുന്നത്. പകർച്ചപനിക്ക് നൽക്കുന്നതുപോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിൽസയും പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിർത്താനായി ധാരാളം വെള്ളം കുടിക്കണം.

"നമുക്ക് ഒത്തുചേർന്ന് കൊറോണ മഹാമാരിയെ തുരത്താം

വൈഷ്‌ണവി എസ്
9C ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം