ജി യു പി എസ് പോത്താങ്കണ്ടം/അക്ഷരവൃക്ഷം/താങ്ങാകാം ജീവന്

Schoolwiki സംരംഭത്തിൽ നിന്ന്
താങ്ങാകാം ജീവന്

നേരം പുലർന്നു.കിഴക്ക് സൂര്യൻ വെള്ള വിരിച്ചു. "മോളേ " എന്ന വിളിയിൽ അവൾ ഞെട്ടിയുണർന്നു. ധൃതി പിടിച്ച് അവൾ അച്ഛനോട് ചോദിച്ചു, "അച്ഛാ ഇന്ന് സ്കൂളിൽ പോകണ്ടെ?" "വേണ്ട മോളെ ഇനി കുറച്ച് നാളേക്ക് പള്ളിക്കൂടം നമ്മുടെ വീടാണ്". "അതെന്താ അച്ഛാ?"മോള് മറന്നു പോയോ രാജ്യത്താകെ കാട്ടുതീ പോലെ കൊറോണ എന്ന മഹാരോഗം വ്യാപിക്കുന്നു.അപ്പോൾ സർക്കാരിൻ്റെ നിർദ്ദേശത്താൽ നാം എല്ലാം ഇനി വീട്ടിനുള്ളിൽ തന്നെ. അനാവശ്യമായി പുറത്ത് പോകാൻ പാടില്ല. കൂട്ടം കൂടി കളിക്കാൻ പാടില്ല"." അപ്പോൾ എൻ്റെ കൂട്ടുകാരൊന്നുമില്ലാതെ....... സാരമില്ല അച്ഛൻ പറഞ്ഞത് പോലെ ആരോഗ്യമുണ്ടെങ്കിലേ കളിക്കാൻ പറ്റൂ നമുക്ക്".
"അച്ഛാ, അതു കൊണ്ടാണല്ലേ തെരുതെരെ പോകുന്ന വാഹനങ്ങളുടെ ശബ്ദം ഒന്നും കേൾക്കാനില്ല. ടൗണിൽ ഇപ്പോൾ പുകയോ പൊടിപടലമോ ഒന്നുമില്ല. അന്തരീക്ഷം ആകെ ശാന്തമായിരിക്കുന്നു. നല്ല ശുദ്ധവായു പക്ഷിമൃഗാദികൾ കിട്ടട്ടെ". അച്ഛൻ മകളെ കെട്ടി പിടിച്ചു പറഞ്ഞു "മോളെ ഈ മനസ്സാണ് നമുക്കെല്ലാവർക്കും വേണ്ടത്. മനുഷ്യൻ്റെ ക്രൂരതയാൽ പ്രകൃതിയാകെ മലിനമാക്കപ്പെ ട്ടിരിക്കുന്നു.പച്ചപിടിച്ച നമ്മുടെ കേരളത്തെ പ്രളയം വിഴുങ്ങിയില്ലേ.എത്രയോ മനുഷ്യർ മരിച്ചു വീഴുന്നു.ഇതൊക്കെ രംഗബോധമില്ലാത്ത മനുഷ്യരുടെ ചെയ്തികളാൽ ഭൂമി വിറങ്ങലിക്കുകയാണ്.കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് മനുഷ്യർ ഇരുളിൻ്റെ അഗാധതയിലേക്ക് വലിച്ചെറിയപ്പെടുകയാണ്".
"അച്ഛാ എനിക്ക് അങ്ങനെയൊന്നും ചിന്തിക്കാനേ വയ്യ. ഈ അടച്ചിടൽ ഒരു ഭീക്ഷണി ആയി മാറാതെ മാനവികതയുടെ നന്മക്ക് വേണ്ടിയും പരിസ്ഥിതിയുടെ ആവാസത്തെ നമുക്ക് സംരക്ഷിക്കാം". അവൾ അച്ഛനോട് പറഞ്ഞു.. "അച്ഛാ നമുക്ക് നമ്മുടെ വീടിൻ്റെ ചുറ്റുപാടൊക്കെ ഒന്ന് നടന്നാലോ? "അച്ഛൻ പറഞ്ഞു "മോള് വാ, നമുക്ക് പോകാം": അങ്ങനെ അച്ഛനും മോളും കൂടി അവരുടെ കൊച്ചുഗ്രാമത്തിലെ തോട്ടിലേക്ക് പോയി. ശക്തമായ സൂര്യൻ്റെ ചൂടിനാൽ തോട് വറ്റിവരണ്ട് പോയി അവൾ അച്ഛ നേയും കുട്ടി തോട്ടിലിറങ്ങി.മീനുകൾ അവളുടെ കാലിന് വന്ന് ഉരസി പോയി ഒരു കൂട്ടം ആൺകുട്ടികൾ തക്ക സമയം നോക്കി മീനുകളെ പിടിച്ച് കൊണ്ടു പോകുന്നു, അവയെ കറി വെച്ച് തിന്നാനാവും. അവൾക്ക് സങ്കടം വന്നു അപ്പോഴതാ കല്ലിൻമേൽ തക്കം പാർത്തിരിക്കുന്ന കൊച്ച:അവൾ അച്ഛൻ്റെ കൈ മുറുക്കെ പിടിച്ചു.അച്ഛനെ വിഷമത്തോടെ നോക്കി. എന്നിട്ട് അച്ഛനോട് പറഞ്ഞു "അച്ഛാ നമ്മുടെ വീട്ടിൽ അച്ഛൻ ഒരു കുളം കുഴിച്ച് താ, ഞാൻ ഈ മീനുകളെ നമ്മുടെ കുളത്തിലിട്ട് അവയെ നമുക്ക് രക്ഷപെടുത്താം വേനൽക്കാലം തീരുന്നത് വരെ അതിനെ ആരും ഉപദ്രവിക്കണ്ട " അച്ഛൻ നോക്കി നിൽക്കേ അവൾ മീനുകളോട് സംസാരിച്ചു മീനുകൾ സന്തോഷം കൊണ്ട പോലെ വെള്ളത്തിൽ കിടന്ന് തുള്ളി കളിച്ചു.
അങ്ങനെ അവളുടെ ആഗ്രഹത്താൽ അച്ഛൻ വലിയകുളംകുഴിച്ചു അതിൽ നെറച്ചും വെള്ളമാക്കി, തോട്ടിൽ നിന്ന് ആ കുഞ്ഞുമീനുകളെ പിടിച്ച് കുളത്തിലിട്ടു.മീനുകൾക്ക് സന്തോഷമായി. ഏതായാലും ഈ അവധിക്കാലം അച്ഛനോടും അമ്മയോടും ഒത്ത് ആഘോഷിക്കുന്നത് പോലെ അവൾ വിചാരിച്ചത്‌ നമ്മുടെ ചുറ്റുപാടുള്ള ഓരോ ജീവജാലങ്ങളെയും സംരക്ഷിച്ച് അവയുടെ ചത്തൊടുങ്ങലിന് ഒരു അറുതി വരുത്തണം: അതു കൊണ്ട് തന്നെ അവളുടെ പൂന്തോട്ടത്തിൽ ചെടികൾ നട്ട് പൂക്കളിൽ നിന്ന് തേൻ നുകർന്ന് പൂമ്പാറ്റകളും കിളികളും രസിച്ചു. എൻ്റെ അച്ഛനും അമ്മയും എന്നെ സംരക്ഷിക്കുന്നത് പോലെ നമുക്കീ ചുറ്റുപാടിലെ ജീവജാലങ്ങളെ സംരക്ഷിക്കാം. മനുഷ്യരുടെ അതിക്രമമില്ലാത്തതിനാൽ നമ്മുടെ പ്രകൃതി തന്നെ ഉല്ലാസ ഭരിതമായി തോന്നുന്നു. ഈ മഹാമാരിയിൽ നിന്ന് നമുക്ക് മോചനം കിട്ടുമ്പോൾ നാം അനുഭവിച്ച കഷ്ടപാടുകൾ മനുഷ്യർ മറക്കാതിരുന്ന് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കട്ടെ.. അല്ലേ അച്ഛാ"
അവൾ അച്ഛൻ്റെ കൈ പിടിച്ച് നടന്നു.അവിടെയൊക്കെ ചുറ്റിനടന്ന് അവൾക്ക് അറിയാത്ത കാര്യങ്ങളൊക്കെ അച്ഛനോട് ചോദിച്ച് മനസ്സിലാക്കി. എല്ലാം കഴിഞ്ഞ് തിരിച്ച് വീട്ടിൽ കയറുമ്പോൾ അവൾ ഓടി വന്ന് അച്ഛന് സോപ്പ് കൊണ്ടുവന്നു കൊടുത്തു. എന്നിട്ട് പറഞ്ഞു "അച്ഛാ കൈകൾ ഇടയ്ക്കിടെ നാം സോപ്പിട്ട് കഴുകണം എങ്കിൽ നമുക്ക് രോഗമുക്തി നേടാം കോവിഡ് - 19 എന്ന ഈ മഹാമാരിയെയും നമുക്ക് തുരത്താം." അച്ഛൻ മകളെ ആനന്ദത്താൽ പുൽകി.

അഭിനവ് ചന്ദ്രൻ
5 എ ജി യു പി എസ് പോത്താംകണ്ടം, കണ്ണൂർ, പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ