സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം./അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ മാലാഖ

കഷ്ടിച്ചു രണ്ടു പേർക്ക് കഴിഞ്ഞു കൂടാൻ കഴിയുന്ന വീട്ടിലാണ് നാല് പേർ ഒതുങ്ങി കഴിയുന്നത് രാജിയും അച്ഛൻ രാഘവൻ അമ്മ നാരായണി അനിയത്തി അഞ്ജുവും. നാല് പേരടങ്ങുന്ന ഒരു കൊച്ചു കുടുംബം അച്ഛൻ രാഘവൻ ഒരു ചുമട്ടു തൊഴിലാളി ആയതിനാൽ അന്നന്നത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്ന കുടുംബം സാമ്പത്തികമായി വളരെ പിന്നിലാണെങ്കിലും കുടുംബത്തിലെ സന്തോഷം വളരെ വലുതായിരുന്നു.രാജിയുടെ ആഗ്രഹം ഡോക്ടറാവാനായിരുന്നു അച്ഛന്റെ അസുഖവും കഷ്ടപ്പാടും സാമ്പത്തികമായി വളരെ താഴ്ന്നത് കൊണ്ട് ഡോക്ടർ എന്ന മോഹം ഒരു സ്വപ്നമായി ഉള്ളിൽ തന്നെ നിർത്തേണ്ടി വന്നു അച്ഛനെ ബുദ്ധിമുട്ടിക്കേണ്ടന്ന് വച്ച് ആ സ്വപ്നം ഉള്ളിലൊതുക്കി കൊണ്ട് നടന്നു.കൂടെ പഠിക്കുന്ന കുട്ടികളൊക്കെ വലിയ വലിയ ആഗ്രഹങ്ങൾ പറയുകയും തുടർ പഠനങ്ങളെ കുറിച്ചു സംസാരിക്കുമ്പോയും ക്ലാസിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയായിട്ട് കൂടി ആ ചർച്ചയിൽ മൗനം പാലിക്കാനേ രാജിക്ക് ആയുള്ളൂ.കൂട്ടുകാർ അവരുടെ ചർച്ചകൾക്ക് ഇടയിൽ രാജിയോട് ആഗ്രഹം ചോദിക്കുമ്പോഴും നന്നായി സംസാരിക്കുന്ന രാജി എന്നും മൗനം പാലിച്ചു. കൂട്ടുകാരിമാരിൽ ഒരാളുടെ സഹോദരി പഠിച്ചു നഴ്സായി ജോലിക്ക് പ്രവേശിച്ചത് രാജി അറിയാൻ്‍ ഇടവന്നു.അവളതിനെ കുറിച്ച് കൂടുതൽ അറിയാൻ ആകാംക്ഷ കാണിച്ചു. തന്റെ കൂട്ടുകാരിയോട് അതിനെ കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞു.അത് കേട്ടറിഞ്ഞപ്പോൾ എന്നോ കുഴിച്ച് മൂടിയ സ്വപ്നങ്ങൾക്ക് എവിടെയൊക്കെയോ ജീവൻ വച്ചു തുടങ്ങിയിരിക്കുന്നു. പിന്നീടങ്ങോട്ട് ഉള്ളിൽ എവിടെയൊക്കെയോ ഒരു സന്തോഷം തോന്നി തുടങ്ങിയിരിക്കുന്നു.എന്ന് സ്വയം മനസ്സിലാക്കി പിന്നീടങ്ങോട്ട് പഠിക്കാൻ ഒരു വാശിയായിരുന്നു.വീട്ടിൽ സ്ഥിതി മോശം ആയതിനാൽ തന്റെ സന്തോഷം ഉള്ളിലൊതുക്കി തന്നെ ജീവിച്ചു.ആഗ്രഹം പോലെ തന്നെ തന്റെ പഠനം കൊണ്ട് ഗവണ്മെന്റിൽ നഴ്സിങിന് സീറ്റ് വാങ്ങി.പഠനം പൂർത്തിയാക്കി ഇറങ്ങി. അച്ഛന്റെ അസുഖവും അനിയത്തിയുടെ പഠനവും കാരണം കുടുംബത്തിന്റെ ഭാരം രാജിയുടെ തലയിലായി . പിന്നീട് ജോലിക്ക് വേണ്ടി ഒരുപാട് അലയേണ്ടി വന്നു .ഒരുപാടുള്ള ശ്രമം കാരണം ജോലി ലഭിച്ചു .ജോലിയോടുള്ള ആത്മാർത്ഥതകൊണ്ടും തന്റെ കടമയായത് കൊണ്ടും വളരെ കഷ്ടപ്പെട്ടും ഉറക്കമില്ലാതെയുമൊക്കെ രോഗികളെ പരിചരിക്കേണ്ടിവന്നു. എന്നിട്ടും രാജിയുൾപ്പടെയുള്ള നൂറ് കണക്കിന് നഴ്സുമാർക്ക് രോഗമുക്തി നേടിയവരിൽ നിന്ന് ഒരു നന്ദി വാക്ക് പോലും കിട്ടിയിരുന്നില്ല. അവരുടെ കഷ്ടപ്പാടിനൊത്ത വേതനം പോലും ലഭിച്ചിരുന്നില്ല അവർക്ക് വേണ്ടി സംസാരിക്കാനോ പക്ഷം പറയാനോ അവർ പരിചരിച്ച രോഗികളോ അവരുടെ കുടുംബക്കാരോ ആരും കൂട്ടുണ്ടായിരുന്നില്ല എന്നും ഒറ്റയ്ക്ക് പോരാടേണ്ടി വന്നു ഇന്ന് ലോകം ഭീതിപ്പെടുത്തുന്ന വൈറസിൽ വിറച്ചു നിൽക്കുമ്പോൾ രോഗിയുടെ ഒരു സ്പർശനം പോലും തന്റെ ജീവിതത്തെ ബാധിക്കും എന്നറിഞ്ഞിട്ടും സ്വന്തം ജീവിതത്തെയോ സ്വന്തം കുടുംബത്തേയോ കുറിച്ചോർക്കാതെ ഊണും ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ട് മറ്റുള്ളവർക്ക് വേണ്ടി പോരാടുമ്പോൾ സ്വയം അറിവും കാണും ചിലപ്പോൾ തന്റെ ജീവിതം അപകടത്തിലാവുമെന്ന്.എന്നിട്ടും അത് വക വെക്കാതെ താനുമായി ഒരു ബന്ധവുമില്ലാത്തവരുടെ ജീവിതത്തിന് വേണ്ടി പോരാടുന്ന രാജിയേ പോലുള്ള ഭൂമിയിലെ മാലാഖമാരെ ഇനിയും നമ്മൾ കാണാതിരിക്കരുത്.അവരും നമ്മുടെ കൂടപിറപ്പുകളാണ്. രോഗികളെ പരിചരിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ട ഒരുപാട് നേഴ്സുമാരുണ്ട് അവരുടെ പ്രശ്നങ്ങളും നമ്മൾ കണ്ടറിഞ്ഞ് പരിഹരിക്കണം അവരെ അകറ്റി നിർത്തരുത്.....

അസ്മി നസീർ
9 ബി സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ