സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ അവകാശം

Schoolwiki സംരംഭത്തിൽ നിന്ന്
അവകാശം     
                       ഒരു 2 മാസം സ്കൂൾ അവതിക്ക് മുത്തച്ഛന്റേയും മുത്തശ്ശിയുടേയും കൂടെ അവതിക്കാലം ആഘോഷിക്കാനെത്തിയതാണ് അമ്മുവും മണിയും. അവരുടെ അച്ഛനും അമ്മയ്ക്കും ജോലിത്തിരക്കുള്ളതിനു കാരണമാണ് അവരെ മുത്തച്ഛന്റേയും മുശ്ശിയുടേയും വീട്ടിൽ കൊണ്ടു വിട്ടിരിക്കുന്നത്. അടച്ചുപ്പൂട്ടിയ വീട്ടിൽ കഴിഞ്ഞിരുന്ന അവർക്ക് മുത്തച്ഛന്റേയും മുത്തശ്ശിയുടേയും വീട്ടിൽ എത്തിയപ്പോൾ സ്വാതന്ത്രം കിട്ടിയതു പോലെയായിരുന്നു. പ്രായത്തിൽ മണിയുടെ ഇളയതായിരുന്നു അമ്മു. മുത്തച്ഛനു സ്വന്തമായി ഒരു കൃഷിയിടമുണ്ട്. ഏകദേശം ഒരു പത്ത് യേക്കർവരുന്ന കൃഷിയിടം. അവരുടെ മുത്തച്ഛന് കൃഷിയെന്നുവെച്ചാൽ ജീവനാണ്. മുത്തശ്ശിയും മുത്തച്ഛന്റെ കൂടെ കൃഷിയിൽ സഹായിക്കാരുണ്ട്. മുത്തശ്ശിക്കും മുത്തച്ഛനും അവരുടെ പേരക്കുട്ടികളായ അമ്മുവിനേയും മണിയേയും വളരെയേരെ ഇഷ്ട്ടമാണ്. ആ കൃഷിസ്ഥതത്ത് നിറയെ പച്ചക്കറികളും പഴങ്ങളും കൃഷിചെയ്യുന്നുണ്ട്. പാടത്തിന്റെ ഇടത് ഭാഗത്താണ് പടവലങ്ങ കൃഷി. മറ്റൊരിടത്ത് പുറുത്തി, പ്ലാവ്, മാവ്, എന്നിങ്ങനത്തെ വ്രിക്ഷങ്ങൾ കൃഷി ചെയ്യുന്നുണ്ട്. ഇടയ്ക്കിടെ മണിയും അമ്മുവും അവിടെ ചെന്ന് കളിക്കാറുണ്ട്. പിന്നെ ചെടിക്ക് വെള്ളമൊഴിക്കാനും അവർ പാടത്ത് പോകാറുണ്ട്. അപ്പോഴാണ് ഒരു പ്ലാവ് അവരുടെ ശ്രദ്ദയിൽ പെട്ടത്. പാടത്തെ തെക്കെഭാഗത്തേക്ക് ചാഞ്ഞുനിന്നിരുന്ന ആ പ്ലാവുനിറയെ പഴുത്തചക്കകളായിരുന്നു. അവർ മുത്തച്ഛനോട് ചക്കകൾ അടത്തിട്ടുതരണം എന്നു പറഞ്ഞു വാശിപിടിച്ചു. അവരുടെ വാശിക്കുവഴങ്ങി മുത്തച്ഛൻ പാടത്തോട്ട് പോയി. മുത്തച്ഛൻ ഏറ്റവും താഴെയുള്ള ഒരു ചക്ക അടത്തിട്ടു. നല്ല തേനൂറും ചക്ക. ചക്ക അടക്കാനുപയോഗിച്ച തോട്ട മുത്തച്ഛൻ തിരിച്ചു കൊണ്ട് പത്തായപ്പുരയിൽ വയ്ക്കുന്നതു കണ്ട് മണി സംശത്തോടെ ചോതിച്ചു; “എന്താ മുത്തച്ഛാ?, ഇതുകൂടി അടത്തിടൂ. ഇതിവിടെ നിന്നിട്ടെന്തിനാണ്? രാവിലെയാണെങ്കിൽ കാക്കകൊത്തിക്കൊണ്ടുപോകും. രാത്രിയാണെങ്കിൽ വവ്വാലുകൾ കൊത്തിക്കൊണ്ട് പോകും. ഇങ്ങനെയാണല്ലോ മുത്തച്ഛാ എപ്പോഴും പഴങ്ങളും പച്ചക്കറികളും ഒന്നോ രണ്ടോ മാറ്റി വച്ചിട്ടാണല്ലോ പറിക്കുന്നത്. "അതുകൂടി അടത്തിടൂ മുത്തച്ഛാ.” മുത്തച്ഛൻ ചിരിച്ചു, എന്നിട്ട് മണിയുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു. “ ആദ്യം ഈ ഭൂമിയുടെ ശരിക്കുള്ള അവഗഷിക്കുള്ളത് മാറ്റിവയ്ക്കണം. എന്നിട്ടേ നമ്മൾ ഭക്ഷിക്കാവൂ... ” മുത്തച്ഛൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാകാതെ അവൻ അടത്തിട്ട ചക്കയുമായി മുത്തച്ഛന്റെ പുറകെ നടന്നു. അവർ നാലുപേരും ചേർന്ന് ചക്ക വെട്ടി ഒരുമിച്ചിരുന്ന് ആസ്വദിച്ചു കഴിച്ചു. എങ്കിലും മണിക്കുട്ടൻ മുത്തച്ഛൻ പറഞ്ഞതിന്റെ അർത്ഥ മനസ്സിലാക്കാൻ പറ്റത്തതിനാൽ വിഷമിച്ചു. അങ്ങനെ നാളുകൾ കഴിഞ്ഞുപോയി. എന്നത്തെയും പതിവുപോലെ മുത്തച്ഛൻ നടക്കാൻ പോയി. അവൻ മുത്തച്ഛന്റെ കൂടെ പോകാൻ വേണ്ടിയിറങ്ങിയപ്പോഴാണ് പത്രമടുക്കിവയ്ക്കാൻ സഹായത്തിന് മുത്തശ്ശി അവനെ വിളിച്ചത്. അതുകൊണ്ടാണ് അമ്മുവുമായിട്ട് നടക്കാൻ പോയത്.  തിരികെ വന്നപ്പോൾ മുത്തച്ഛൻ അവന് ടൌണിൽ നിന്ന് ഒരു പുസ്തകം കൊണ്ടു കൊടുത്തു. എന്നിട്ട് മുത്തച്ഛൻ പറഞ്ഞു. നിന്റെ സംശയങ്ങൾക്കെല്ലാം ഉത്തരം ഈ പുതസ്തകത്തിൽ ഉണ്ട്. അവൻ ആ പുസ്തകത്തിന്റെ പേര് പറഞ്ഞു. “ഭൂമിയുടെ അവകാശികൾ” അവൻ ആ പിസ്തകം മുഴുവനും വായിച്ചു. അപ്പോൾ മുത്തച്ഛൻ പറഞ്ഞതിന്റെ അർത്ഥം അവന് മനസ്സിലായി. ‘ആരാണ് ഭൂമി്യുടെ ശരിയായ അവകാശികൾ’. പിന്നെ എപ്പോഴെങ്കിലും അവൻ പച്ചക്കറികളോ പഴങ്ങളോ പറിക്കാൻ പോവുകയാണെങ്കിൽ രണ്ടോ മൂന്നോ കായ്കൾ മാറ്റിനിർത്തിയിട്ടെ അവൻ പറിക്കാറുള്ളൂ. 
                     ഭൂമിയിലെ സകലസമ്പത്തുകളും പക്ഷിമൃഗാദികൾക്കും അവകാശപ്പെട്ടതാണ്. നാം അവരുടെ അവകാശം നിക്ഷേധിക്കരുത്. അവരെ യാതൊരു വിധത്തിലും ഉപദ്രവിക്കാനും പാടില്ല....    


RITHU V.M
7 H സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ