ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/Activities

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

രാഷ്ട്രഭാഷാ വേദി, കാരക്കുന്ന്

പ്രേംചന്ദ് ജയന്തിയും റാഫി ഒരു സംഗീതമഴയും

ജി.എച്ച്.എസ്.എസ്. കാരക്കുന്ന് രാഷ്ട്രഭാഷാ വേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 31ന് പ്രേംചന്ദ് ജയന്തിയും മുഹമ്മദ് രഫി അനുസ്മരണവും സംഘടിപ്പിച്ചു. പ്രേംചന്ദ് ജയന്തി ദിനമായ 31ന് ഹിന്ദിപ്രദർശനം സംഘടിപ്പിച്ചു. നിലമ്പൂർ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ എസ്. സജിത്കുമാർ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക പി ഷീല അധ്യക്ഷതവഹിച്ചു. അബ്ദുൽ അസീസ്, ജാനകി, മുകുന്ദൻ എന്നിവർ സംസാരിച്ചു. അബ്ദുൽ കരീം സ്വാഗതം പറഞ്ഞു. മുഹമ്മദ് സിനാൻ നന്ദിപറഞ്ഞു. 20ലധികം ഹിന്ദി ദിനപത്രങ്ങൾ, 90ലധികം ഹിന്ദി ഗവേഷണപ്രസിദ്ധീകരണങ്ങൾ, ഹിന്ദി സാഹിത്യകാരന്മാരുടെ 90ലധികം പോസ്റ്ററുകൾ, വിവിധതരം ഹിന്ദി ആൽബങ്ങൾ, കുട്ടികൾക്ക് സ്വയം ചെയ്തുനോക്കാനുള്ള നിരവധി മോഡലുകൾ തുടങ്ങിയവ പ്രദർശനത്തിലുണ്ടായിരുന്നു. പ്രേംചന്ദിന്റെ, കഥാപാത്രങ്ങളും ജീവിതദർശനവും വിഷയത്തിൽ ശ്രീ. അബ്ദുൽ അസീസ് മുഖ്യ പ്രഭാഷണം നടത്തി. പ്രേംചന്ദിന്റെ ആദ്യവിവാഹം ഒരു ദുരന്തമായിരുന്നു. രണ്ടാമത് പ്രേംചന്ദ് ശിവറാണി ദേവി എന്ന ബാലവിധവയെ വിവാഹം ചെയ്തു. ഇന്ത്യയിൽ അന്ന് ഇതൊരു പാപമായി കരുതിയിരുന്നു. പ്രേംചന്ദിന് മൂന്നു കുട്ടികൾ ഉണ്ടായിരുന്നു - ശ്രീപദ് റായ്, അമൃത് റായ്, കം‌ലാ ദേവി ശ്രീവാസ്തവ. സാമ്പത്തികമായി വളരെ കഷ്ടപ്പെട്ടാണ് പ്രേംചന്ദ് ജീവിച്ചത്. ഒരിക്കൽ അല്പം വസ്ത്രങ്ങൾ വാങ്ങാൻ രണ്ടര രൂപ ലോൺ എടുത്ത പ്രേംചന്ദിന് ഇതു തിരിച്ചടയ്ക്കാൻ മൂന്നുവർഷം കഷ്ടപ്പെടേണ്ടിവന്നു. തന്നെക്കുറിച്ച് എന്താണ് ഒന്നും എഴുതാത്തത് എന്നുചോദിച്ചപ്പോൾ പ്രേംചന്ദ് ഇങ്ങനെ മറുപടി പറഞ്ഞു: “ആരോടെങ്കിലും പറയാൻ എന്നിൽ എന്തു മഹത്ത്വമാണുള്ളത്? ഈ രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളെപ്പോലെ ഞാൻ ജീവിക്കുന്നു. ഞാനൊരു സാധാരണക്കാരനാണ്. എന്റെ ജീവിതവും വളരെ സാധാരണമാണ്. കുടുംബജീവിതത്തിന്റെ കഷ്ടതകൾ അനുഭവിക്കുന്ന ഒരു പാവപ്പെട്ട സ്കൂൾ അദ്ധ്യാപകനാണ് ഞാൻ. എന്റെ ജീവിതകാലം മുഴുവൻ ഞാൻ എന്റെ കഷ്ടപ്പാടുകളിൽ നിന്ന് മോചിതനാവും എന്ന പ്രതീക്ഷയിൽ ഞരങ്ങി. പക്ഷേ എനിക്ക് എന്നെ കഷ്ടതകളിൽ നിന്ന് വിടുവിക്കുവാൻ കഴിഞ്ഞില്ല. ഈ ജീവിതത്തിൽ ആരോടെങ്കിലും പറയുവാൻ എന്താണ് പ്രത്യേകമായിട്ടുള്ളത്? ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി കൊളോണിയൽ ഭരണത്തിന്റെ ആഘാതം ഭാരതീയ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദൃശ്യമായി. വിദേശീയ ഭരണാധികാരികളുടെ ഈ നീതിക്കുകീഴിൽ ഏറ്റവും ചൂഷണം ചെയ്യപ്പെട്ട വിഭാഗം കൃഷീവലരായിരുന്നു. കൊളോണിയൽ ഭരണാധികാരികളുടെയും അവരുടെ പിണിയാളന്മാരുടെയും താൽപര്യസംരക്ഷണാർഥം സംവിധാനം ചെയ്യപ്പെട്ട പുതിയ സെമിന്ദാരി സമ്പ്രദായമാണ്‌ ഗ്രാമീണസമൂഹത്തിന്റെ എല്ലാവിധ ദുരിതങ്ങൾക്കും കാരണമായത്‌. തിലകന്റെയും ഗോഖലെയുടെയും നേതൃത്വത്തിൽ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം നഗരങ്ങളിലെയും പട്ടണങ്ങളിലെയും ജനങ്ങളെ ഉണർത്തിയെങ്കിൽ, ഗാന്ധിജി നേതൃത്വം ഏറ്റെടുത്തതോടെ അത്‌ ഗ്രാമങ്ങളിലേക്കും വ്യാപിച്ചു. ഭാരതത്തിലുടനീളം സ്വരാജിന്റെയും സത്യാഗ്രഹത്തിന്റെയും മുദ്രാവാക്യങ്ങൾ മാറ്റൊലികൊണ്ടു. 1917 ൽ റഷ്യയിൽ നടന്ന മഹത്തായ ഒക്ടോബർ വിപ്ലവം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്‌ ഒരു പുതിയ മാർഗനിർദേശമരുളി. ഈ പുതിയ ബഹുജനമുന്നേറ്റത്തെ ആദ്യമായി ദീർഘദൃഷ്ടിയോടെ ചിത്രീകരിച്ച നോവലിസ്റ്റ്‌ പ്രേംചന്ദ്‌ ആയിരുന്നു. അദ്ദേഹത്തിന്റെ ഗൗസായി അഫിയത്‌ (1919) ചന്ദ്രഗാനി ഹസ്തി (ജീവിതത്തിന്റെ കളിസ്ഥലം, 1924), മൈ ദാഹി അമൽ (1934), ഗോദാൻ (1936) എന്നീ നോവലുകൾ കൊളോണിയൽ ഭരണസമ്പ്രദായത്തെ പശ്ചാത്തലമാക്കി ഭാരതീയ ഗ്രാമീണ ജീവിതത്തെയും അതിന്റെ പ്രശ്നങ്ങളെയും വരച്ചുകാട്ടുന്നു. അദ്ദേഹം അനുസ്മരിച്ചു".

റാഫി ഒരു സംഗീതമഴ

റാഫി ഒരു സംഗീതമഴ

പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചരമവാർഷികമായ ജൂലൈ 31-ന് ജി.എച്ച്.എസ്.എസ്. കാരക്കുന്ന് രാഷ്ട്രഭാഷാ വേദിയുടെ ആഭിമുഖ്യത്തിൽ റാഫി ഒരു സംഗീതമഴ എന്ന പരിപാടി നടന്നു.. ഡോ. സുരേഷ് ദത്തും ശ്രുതി അനിലും ചേർന്നാണ് മുഹമ്മദ് റാഫിയുടെ പാട്ടുകൾ പുനരവതരിപ്പിച്ചത്. റാഫിയുടെ ജീവചരിത്രവും സംഗീതലോകവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.